ഇനി കളി മാറും , 15 മിനിട്ടിൽ ചൈന കത്തും ; മൂന്ന് മിനിട്ടിൽ പാകിസ്ഥാൻ ഭസ്മമാകും ; വരുന്നത് ഇന്ത്യയുടെ സ്വന്തം ധ്വനി.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്ന ധ്വനി മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന. ശബ്ദത്തേക്കാള്‍ ആറുമടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ധ്വനി വരുന്നതോടെ ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയുള്ള യുഎസ്, റഷ്യ, ചൈന എന്നിവയ്‌ക്ക് ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഡിആര്‍ഡിഒ വികസിപ്പിച്ച ധ്വനിക്ക് ചൈനയുടെ ഡിഎഫ്-17 ( DF-17) ഗ്ലൈഡറിനേക്കാള്‍ വേഗതയുണ്ട്. ചൈനയുടെ ഭാഗത്തുനിന്നുള്ള വര്‍ധിച്ചുവരുന്ന ഹൈപ്പര്‍സോണിക് ഭീഷണികള്‍ക്കെതിരായ തന്ത്രപ്രധാനമായ ആയുധമാണ് ധ്വനി.താഴ്ന്ന സഞ്ചാര പാതയിലുടെ സഞ്ചരിക്കുന്നതിനാല്‍ ചൈനയുടെ ഭാഗത്തുള്ള ലഡാക്കിലെ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ചൈനയുടെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളായ ജെ-20 വിന്യസിച്ചിരിക്കുന്ന കേന്ദ്രങ്ങളെ തകര്‍ക്കാനാകും.

5,500 കിലോമീറ്ററിന് മുകളില്‍ പ്രഹരപരിധിയിലുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ (HGV)ആണ്. ധ്വനിയില്‍ പത്തിലധികം പോര്‍മുനകള്‍ വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ആയുധങ്ങളാണെങ്കില്‍ ഒരു ടണ്‍ ഭാരവും ആണവ പോര്‍മുനകളാണെങ്കില്‍ 500 കിലോഗ്രാമും വഹിക്കാനാകുന്ന ആയുധമാണ് ധ്വനി.അഗ്നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനിയെ ഘടിപ്പിക്കുക. ധ്വനിയുടെ വേഗം ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ എച്ച്.ക്യു-19, പാകിസ്താന്‍ ചൈനയില്‍നിന്ന് വാങ്ങിയ എച്ച്.ക്യു-9 എന്നീ പ്രതിരോധ സംവിധാനങ്ങളെ നശിപ്പിക്കാന്‍ ധ്വനിക്ക് നിഷ്പ്രയാസം സാധിക്കും

ടിബറ്റന്‍ പീഠഭൂമി മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെ വിക്ഷേപിച്ച് 15 മിനിറ്റിനുള്ളില്‍ ആക്രമണം നടക്കും. ഡല്‍ഹിയില്‍ നിന്ന് കേവലം 1000 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെറും മൂന്നുമിനിറ്റിനുള്ളില്‍ ധ്വനി എത്തും.പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പെ ആക്രമണം നടക്കും. പാകിസ്താനിലെ ചൈനീസ് നിയന്ത്രണത്തിലുള്ള ഗ്വാദര്‍ തുറമുഖത്തോ കഹ്തയിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലോ മിനിറ്റുകള്‍കൊണ്ട് ആക്രമണം നടത്താനാകും.

ഒരു യൂണിറ്റിന് 500 കോടി രൂപയോളമാകും നിര്‍മാണചെലവ്. എന്നാല്‍ ബ്രഹ്‌മോസ് എയ്റോസ്പേസ് വഴിയുള്ള വന്‍തോതിലുള്ള ഉല്‍പ്പാദനം വഴി ഇത് 200 കോടിയോളമായി കുറയ്‌ക്കാനാകും. 2035 ആകുമ്പോഴേക്കും 200 ധ്വനി മിസൈലുകള്‍ നിര്‍മിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *